ആലപ്പുഴ: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ സജീവമായതിനിടെ, ഇക്കാര്യം പൂർണമായും തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തി.”മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചയ്ക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ല. ആരും അത്തരം ചർച്ചകളിൽ വീഴില്ല,” എന്ന് ചെന്നിത്തല പറഞ്ഞു.”മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണമെന്നത് ഹൈക്കമാൻഡ് തീരുമാനിക്കും.
അതിനു മുമ്പ് ഈ വിഷയം ആരും ചർച്ച ചെയ്യേണ്ടതില്ല.”കോഴിക്കോട് നടന്ന യുഡിഎഫ് റാലിയിൽ തന്റെ ചിത്രം ഉയർത്തിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും, ആ സമയം താൻ വേദിയിലുണ്ടായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. മറ്റെല്ലാ അനാവശ്യ ചർച്ചകളും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ കോൺഗ്രസ് നേതാക്കളായ ശശി തരൂരും പി.കെ. കുഞ്ഞാലിക്കുട്ടിയും ഈ ചർച്ചകൾ അനാവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി ആരാകണമെന്നത് കോൺഗ്രസ് നേതൃത്വം കൂട്ടായി തീരുമാനിക്കുമെന്നായിരുന്നു അവരുടെ നിലപാട്.കെ. സുധാകരന്റെയും പിജെ കുര്യന്റെയും പ്രതികരണങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദത്തിനിടയിലാണ്, ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ചർച്ചകൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. സിപിഎം, ബിജെപി എന്നിവരുടെ പ്രചാരണത്തിന് ശക്തി പകരുന്ന രീതിയിലുള്ള ആഭ്യന്തര ചർച്ചകൾ ഒഴിവാക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്.