കൊല്ലം: കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. വിധി നാളെ പറയും. ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയിൽ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. തെളിവുകൾ ശേഖരിക്കുന്നതിലെ കാലതാമസം കാരണം കുറ്റപത്രം വൈകുന്നത് എസ്ഐടിയുടെ വീഴ്ചയാണെന്നാണ് പ്രതിപക്ഷ വിമർശനം.
മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈൈജു അടക്കമുള്ള മറ്റ് പ്രതികളും സ്വാഭാവിക ജാമ്യത്തിനായി കോടതിയിലെത്തിയിട്ടുണ്ട്. സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്ന പോറ്റിയെ പൂട്ടാൻ ഇഡി തയ്യാറെടുക്കുന്നു. ജാമ്യം ലഭിച്ചാൽ ഉടൻ ചോദ്യം ചെയ്യലിനായി സമൻസ് നൽകും. കേസിലെ മറ്റൊരു പ്രതി മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്ത് നോട്ടീസ് നൽകി വിട്ടയിച്ചിരുന്നു. 2019 മുതലുള്ള മുരാരിയുടെ സാമ്പത്തിക ഇടപാടുകളിലാണ് പരിസോധന.
എന്നാൽ തിനക്ക് പോറ്റിയുടമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നാണ് മുരാരിയുടെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ രേഖകൾ പരിശോധിച്ച ശേഷം ഇഡി മുരാരിയെ വീണ്ടും വിളിപ്പിക്കും. തുടക്കത്തിലുള്ള വേഗത അന്വേഷണത്തിൽ ഇപ്പോഴില്ലെന്ന പ്രതിപക്ഷ വിമർശനം അടക്കം ഉയരുന്നതിനിടെയാണ് ഒന്നാം പ്രതി പോറ്റിയും പുറത്തിറങ്ങാൻ ഒരുങ്ങുന്നത്
