എസ്ഐആർ: കരട് വോട്ടർ പട്ടിക നാളെ

തിരുവനന്തപുരം: എസ്ഐആർ കരട് വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന്‍റെ ഭാഗമായി 24.08 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് വോട്ടർ പട്ടികയിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.. അതേസമയം, ക്രിസ്മസ് അവധിക്കു നാട്ടിൽ തിരിച്ചെത്തുന്നവർക്കുകൂടി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമൊരുക്കണമെന്നാണ് രാഷ്‌ട്രീയപാർട്ടികളുടെ ആവശ്യം. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിനു പുറത്തു ലക്ഷക്കണക്കിനാളുകൾ ഉണ്ട്.

രണ്ടുതവണയായി രണ്ടാഴ്ച കേരളത്തിലെ എസ്ഐആർ നീട്ടിയിരുന്നു. 24.08 ലക്ഷം പേർ പട്ടികയിൽനിന്നു പുറത്താകുമെന്നതിനാൽ കേരളത്തിലടക്കം സമയം നീട്ടുന്നത് പരിഗണിക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തീരുമാനമായിട്ടില്ല.

എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയിട്ടില്ലാത്തവർക്ക് ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോം ആറിൽ അപേക്ഷിക്കാം. സത്യവാങ്മൂലവും നൽകണം. പുതുതായി പേരുചേർക്കാൻ ഫോം ആറിലും പ്രവാസികൾ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *