കൊച്ചി: കേരളത്തിൽ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ ഏത് വ്യക്തിക്കും സംസ്ഥാനത്തെ ഏത് ആർ.ടി.ഒയിലും വാഹനം രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 40 അനുസരിച്ച് സംസ്ഥാനത്ത് എവിടെ താമസിച്ചാലും ഇഷ്ടമുള്ള ആർ.ടി.ഒയിൽ രജിസ്റ്റർ ചെയ്യാം.അതിനാൽ ഇത്തരം അപേക്ഷകൾ നിരസിക്കരുതെന്നും കോടതി ഉത്തരവിട്ടു.
തിരുവന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്നയാൾ ആറ്റിങ്ങലിൽ രജിസ്റ്റർ ചെയ്യാൻ നൽകി അപേക്ഷ നിരസിച്ചതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് നിർദേശം.ആറ്റിങ്ങൽ ആർ.ടി.ഒയുടെ അധികാര പരിധിയിൽ ഹരജിക്കാരന് താമസമോ ജോലി സ്ഥലമോ ഇല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. തിരുവനന്തപുരം ജില്ലയിലെ കിയ ഓട്ടോമോട്ടീവ് മാനുഫാക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വാങ്ങിയ കിയ സോനെറ്റ് കാർ ആണ് ഹരജിക്കാരൻ സ്വന്തമാക്കിയത്.തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ ആർ.ടി.ഒ അദ്ദേഹത്തിന് താൽക്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി.റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ പരിവാഹൻ ഓൺലൈൻ പോർട്ടൽ നടത്തിയ ഫാൻസി നമ്പറുകൾക്കായുള്ള ഓൺലൈൻ ലേലത്തിലാണ് ഹരജിക്കാരൻ പങ്കെടുത്തത്.ഹരജിക്കാരൻ തൻ്റെ കാറിന് 3,500 രൂപയ്ക്ക് ഫാൻസി രജിസ്ട്രേഷൻ നമ്പറും ഉറപ്പിച്ചു.തുടർന്ന് ആറ്റിങ്ങലിലെ ആർ.ടി.ഒയെ സമീപിച്ചപ്പോൾ രജിസ്ട്രേഷനായി തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ ആർ.ടി.ഒയെ സമീപിക്കണമെന്ന് അറിയിച്ചു.ആറ്റിങ്ങൽ ആർ.ടി.ഒയുടെ അധികാരപരിധിയിൽ ഹരജിക്കാരന് താമസമോ ജോലിസ്ഥലമോ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.എന്നാൽ 2019-ലെ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) നിയമത്തിൻ്റെ 40-ാം വകുപ്പ് പ്രകാരം വ്യക്തി താമസിക്കുന്നതോ ബിസിനസ്സ് സ്ഥലമോ ഉള്ളിടത്തെ സംസ്ഥാനത്തെ ഏതെങ്കിലും രജിസ്ട്രേഷൻ അതോറിറ്റിക്ക്’ മോട്ടോർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഹരജിക്കാരൻ വാദിച്ചു.
കേരളത്തിൽ താമസിക്കുന്ന വ്യക്തിക്കും സംസ്ഥാനത്തെ ഏത് ആർ.ടി.ഒയിലും വാഹനം രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി

കൃത്യമായ വാർത്തകൾ