കൊച്ചി:പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ യുവാവിന്റെ രക്ഷിതാക്കളെ പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായി ഹൈക്കോടതി നിശ്ചയിച്ചു.വിവാഹ പ്രായമായ 21 വയസാകുമ്പോള്‍ ഇരുവരും വിവാഹം കഴിക്കാമെന്നും അതിന് ശേഷം തന്റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകാമെന്നും യുവാവ് കോടതിക്ക് മുന്‍പാകെ സമ്മതിച്ചതോടെയാണ് കോടതിയുടെ തീരുമാനം.
യുവാവിന്റെ ഉറപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് അനുശിവറാം ജസ്റ്റിസ് വിജുഎബ്രാഹം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹരജി തീര്‍പ്പാക്കി.
ത്യശൂര്‍ ജില്ലക്കാരായ ഇരുപതുകാരനും പതിനെട്ടുകാരിയുമാണ് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇരുവരും പഠിച്ചുകൊണ്ടിരിക്കെ പ്രണയത്തിലായി.വിവാഹപ്രായം എത്താത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.വിഷയത്തില്‍ ഇടപെട്ട കോടതി പെണ്‍കുട്ടിയുടെ പിതാവുമായും ഹരജിക്കാരുമായും സംസാരിച്ചു.
യുവാവിന് വിവാഹപ്രായം ആകാത്തതിനാല്‍ 21 വയസ് ആകുന്നതുവരെ പെണ്‍കുട്ടിയോട് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നതിന് കുറിച്ച് കോടതി അഭിപ്രായം ആരാഞ്ഞു.എന്നാല്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോകാന്‍ പെണ്‍കുട്ടി തയാറായില്ല.തുടര്‍ന്ന് പെണ്‍കുട്ടിയെ നിലവില്‍ പഠിക്കുന്ന കോളജ് ഹോസ്റ്റലിലില്‍ താമസിപ്പിച്ച് പഠിപ്പിക്കാമെന്ന് യുവാവ് കോടതിയില്‍ സമ്മതിച്ചു.പഠനാവശ്യത്തിനുള്ള ചിലവുകള്‍ വഹിക്കാന്‍ താന്‍ തയ്യാറാണെന്നും യുവാവ് വ്യക്തമാക്കി.ഇതോടെയാണ് പെണ്‍കുട്ടി നിലവില്‍ പഠിക്കുന്ന കോളജ് ഹോസ്റ്റലില്‍
നിര്‍ത്തി പഠിപ്പിക്കാന്‍ കോടതി തീരുമാനമാനമെടുക്കുകയും പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായി യുവാവിന്റെ വീട്ടുകാരെ നിശ്ചയിക്കുകയും ചെയ്തത്.
പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ യുവാവിന്റെരക്ഷിതാക്കളെ പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായി ഹൈക്കോടതി നിശ്ചയിച്ചു
